കൊച്ചി ∙ സീറ്റ് നിർണയത്തിൽ ബിഡിജെഎസ് അതൃപ്തി പ്രകടിപ്പിടിച്ചതിനു പിന്നാലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തങ്ങളുടെ മൂന്നു സിറ്റിങ് കൗണ്‍സിലർമാർ ഉൾപ്പെടെ 30 പേരുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി നടന്ന എൻഡിഎ സഖ്യകക്ഷികളുടെ ചർച്ചയിലാണ് ബിഡിജെഎസ് അതൃപ്തി പ്രകടിപ്പിച്ചത്. പിന്നാലെ മറ്റു ഘടകക്ഷി നേതാക്കൾക്കൊപ്പം ബിജെപി നേതാക്കൾ നടത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിലും ബിഡിജെഎസ് പ്രതിനിധികൾ പങ്കെടുത്തില്ല.
തിരുവനന്തപുരം∙ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിന്റെ ഗോഡ്ഫാദര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഴുവന്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ നബി വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഹരിയാനയിലെ ഖണ്ഡവാലി ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് ചുവപ്പു നിറത്തിലുള്ള കാർ ഫരീദാബാദ് പൊലീസ് കണ്ടെത്തിയത്. റജിസ്ട്രേഷൻ നടത്തിയത് വ്യാജ വിലാസത്തിലാണെന്ന് പൊലീസ് പറയുന്നു. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിൽ തകർന്നത്. രണ്ടാമതൊരു കാറും വാങ്ങിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് ഉച്ച മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്1ബി വീസ ഫീസുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വേതനം കുറയ്ക്കുന്നതിനേക്കാള്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന മാധ്യമ അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായാണ്
ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. സംഭവത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്ന് ലഭിച്ച ഐക്യദാർഢ്യത്തെയും പിന്തുണയെയും മന്ത്രിസഭ അഭിനന്ദിച്ചു.
കോഴിക്കോട്∙ പുതിയ പാലത്ത് വച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിലെ നാലാം പ്രതി വെള്ളിമാടുകുന്ന് സ്വദേശി തയ്യിൽപുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) നെ കസബ പൊലീസ് പിടികൂടി. ജൂലൈയിലായിരുന്നു സംഭവം. സുഹൃത്തിനെ കാണാൻ പുതിയ പാലത്തെത്തിയ യുവാക്കളെ സമീപത്തെ കെട്ടിടത്തിൽ
കോഴിക്കോട് ∙ ഉയർന്ന പലിശയും കമ്മിഷനും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയ ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി
തിരുവനന്തപുരം∙ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്കരിച്ചു പൂര്‍ണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി.
കൽപറ്റ ∙ പരിസ്ഥിതി പ്രവർത്തകരുടെയും വിഷയ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും എതിർപ്പ് മാനിക്കാതെ നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ ( കേരള - ഭേദഗതി) ബില്ലിനും 1961 ലെ കേരള ഫോറസ്റ്റ് പ്രൊട്ടക്ഷൻ (ഭേദഗതി ) ബില്ലിനും അംഗീകാരം നൽകാതെ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളുടെ
ദുബായ്∙ ദുരുപയോഗം നേരിടുന്ന സ്ത്രീകൾക്ക് സ്വകാര്യത ഉറപ്പാക്കി സഹായം നൽകുന്നതിനായുള്ള ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രണിന് കീഴിൽ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ‘മലത്ത്’ എന്ന പ്ലാറ്റ്ഫോം പിറവിയെടുത്തു. ഭയത്തിൽ നിന്നോ സമയ-സ്ഥല പരിമിതികളിൽ നിന്നോ മുക്തമായി, ഓരോ സ്ത്രീക്കും മാനസിക-സാമൂഹിക
തിരുവനന്തപുരം∙ ധന അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ പത്തിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്ഷൻ പലതവണ നീട്ടി.
കണ്ണൂർ∙ സംസ്ഥാനമൊട്ടുക്ക് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ യാതൊരു ആരവവും ഇല്ലാതെ കണ്ണൂർ ജില്ലയിലെ രണ്ട് പ്രദേശങ്ങളും കണ്ണൂരിൽ തന്നെയുള്ള കേന്ദ്രഭരണ പ്രദേശവും. മട്ടന്നൂർ, കണ്ണൂർ കന്റോൺമെന്റ്, കേന്ദ്രഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കാത്തത്. കണ്ണൂർ ജില്ലയിലാണെന്ന് പറയാമെങ്കിലും മാഹി പുതുച്ചേരിയുടെ ഭാഗമാണ്. കണ്ണൂർ നഗരത്തിലുള്ള കന്റോൺമെന്റ് ഏരിയ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മട്ടന്നൂർ നഗരസഭയിലേക്ക് 2027ലാണ് തിരഞ്ഞെടുപ്പ് നടക്കുക. കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തീ പാറാൻ തുടങ്ങുമ്പോൾ ഈ മൂന്ന് സ്ഥലങ്ങളിലുള്ളവർക്ക് ഇതൊന്നും ബാധകമായിരിക്കില്ല.
തിരുവനന്തപുരം∙ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. മറ്റു പാര്‍ട്ടികള്‍ ബൂത്ത് ഏജന്റുമാരെ നിയമിച്ച് വോട്ടര്‍മാരെ ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ മാറിനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കെപിസിസി ഭാരവാഹി യോഗം വിലയിരുത്തി.
കണ്ണൂർ ∙ ആറളം പഞ്ചായത്ത് എടൂരിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം - കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. മർദനത്തിൽ പരുക്കേറ്റെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആറു പേർ ചികിത്സ തേടി. എൽഡിഎഫ് പ്രവർത്തകരായ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജെ.
കുവൈത്ത് സിറ്റി∙ ഗർഭിണിയായ ഭാര്യയെയും ഒന്നര വയസ്സുള്ള മകളെയും മാതാപിതാക്കളെയും കാണാൻ പ്രവാസജീവിതത്തിന്റെ എല്ലാ തിരക്കുകളും മാറ്റിവച്ച് നാട്ടിലേക്ക് പോകാനിരിക്കെ തൃശൂർ സ്വദേശി കുവൈത്തിൽ വിടപറഞ്ഞതിന്റെ തീരാനോവിലാണ് പ്രവാസ സമൂഹം. ഇന്ന് (നവംബർ 12) പുലർച്ചെയുണ്ടായ റിഗ് അപകടത്തിൽ തൃശൂർ ഇരിങ്ങാലക്കുട
കോഴിക്കോട് ∙ ജനാധിപത്യ സംവിധാനം രാജ്യത്ത് നിലനിർത്തുന്നതിനും മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനും അഭിഭാഷകർക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നും എം.കെ. രാഘവൻ എംപി. കോഴിക്കോട് ഡിസിസി ഓഫിസിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം
ആലപ്പുഴ അരൂരിൽ 430 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് ഫറുക്ക് വെളുത്തേടത്ത് വീട്ടിൽ 29 വയസ്സുള്ള ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് തമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇത്.
ബെയ്ജിങ്∙ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹോങ്ചി പാലം തകർന്നുവീണു. ടൺ കണക്കിന് കോൺക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമാണ് 758 മീറ്റർ നീളമുള്ള പാലം. വിള്ളലുകളും മണ്ണിടിച്ചിലും കണ്ടെത്തിയതിനെ തുടർന്ന് പാലം തിങ്കളാഴ്ച അടച്ചിരുന്നതായി പ്രാദേശിക ഭരണകൂടം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
അബുദാബി∙ അച്ഛനെ നോക്കാൻ ഹോം നഴ്സിന് പകരം ഒരു റോബടിനെ നിയോഗിക്കുന്ന മകന്റെ കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന പേരിൽ 2019ൽ പുറത്തിറങ്ങിയ മലയാള സിനിമ പറയുന്നത്. ഇപ്പോഴിതാ, പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലായി ചില റോബടുകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് യുഎഇ. സ്വയംഭരണ വാഹനങ്ങളെയും
ഷാർജ∙ യുഎഇയിലെ മലയാളി വിദ്യാർഥിനി നൂറ നുജൂം നിയാസിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ കാരീഡ് വിത്ത് കൈൻഡ്നസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഷാർജ പെർഫോമിങ് ആർട്സ് അക്കാദമി (എസ്പിഎഎ) വോക്കോളജിസ്റ്റ് ഡോ. കാതലീൻ ബെൽ ഓക്സ്ഫഡ്
‘ആട് 3’ സിനിമയിൽ ഷാജി പാപ്പന്റെ ഗ്യാങ്ങിൽ നടൻ ഫുക്രുവും. സിനിമയുടെ പുതിയ ലൊക്കേഷൻ ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. പകരം ഫുക്രുവാണുള്ളത്. ‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു. ഇതോടെ സിനിമയിൽ ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ആരാധകർ.
ബിഹാറിൽ വീണ്ടും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയെന്ന് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയതും, സ്ഫോടനത്തിൽ പരുക്കേറ്റ വരെ പ്രധാനമന്ത്രി സന്ദർശിച്ചതും സ്ഫോടനത്തെ തുടര്‍ന്ന് ചുവപ്പു നിറത്തിലുള്ള കാറിനായി തിരച്ചിൽ തുടങ്ങിയതും വാര്‍ത്തകളിൽ ശ്രദ്ധേയമായി. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതായി കേന്ദ്രത്തിന് സർക്കാർ കത്ത് നല്കിയതും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകള്‍ ഒരിക്കൽക്കൂടി.
ദുബായ്∙ യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന് ദുബായ് വേൾഡ് സെന്ററിലെ പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവള(ഡിഡബ്ല്യുസി)ത്തിൽ സ്റ്റോപ്പ് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. ഇത് യാത്രികർക്ക് ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് തന്നെ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി ∙ തിങ്കൾ രാവിലെ ഡൽഹിയുടെ അതിർത്തി കടന്നെത്തി, വൈകിട്ടു വരെ തുടർച്ചയായ യാത്ര. ഇതിനിടെ ഒരിക്കൽ പോലും മൊബൈല്‍ ഫോൺ ഉപയോഗിച്ചില്ല. മൂന്നു മണി കഴിഞ്ഞ് ചെങ്കോട്ടയ്ക്ക് സമീപത്തെ പാർക്കിങ് സ്ഥലത്ത് എത്തിയ കാർ അവിടെ മൂന്നു മണിക്കൂറോളം നിർത്തിയിട്ടു. അത്രയും നേരം ഡോ. ഉമർ കാറിൽനിന്നു പുറത്തിറങ്ങിയതേയില്ല. ഡൽഹി സ്ഫോടനത്തിനു മുൻപ് ഫരീദാബാദിൽ നിന്ന് ചെങ്കോട്ട വരെയുള്ള ഡോ. ഉമറിന്റെ യാത്രയെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ്ക്ക് ഇക്കുറി സീറ്റില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് മാത്രം വീണ്ടും മത്സരിക്കും. 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക സിപിഎം പ്രഖ്യാപിച്ചു. എന്നാൽ ദിവ്യയെ ഒഴിവാക്കിയതിന് നവീൻ ബാബു കേസുമായി ബന്ധമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചു. മൂന്നു ടേം മത്സരിച്ചതു കൊണ്ടാണോ ദിവ്യയെ മാറ്റി നിർത്തിയതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ചെയ്തത്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നാണ് ദിവ്യ രാജി വച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.െക. രത്നകുമാരിയും മത്സരിക്കുന്നില്ല.
കോഴിക്കോട് ∙ ഇന്റർസോൺ അത്ലറ്റിക് മീറ്റിൽ കാലിക്കറ്റ് സർവകലാശാല ട്രാൻസ്ജെൻഡർ വിഭാഗത്തെ അവഗണിച്ചെന്ന പരാതി തെറ്റാണെന്ന് സർവകലാശാല റജിസ്ട്രാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഒരു മത്സരത്തിൽ മൂന്നു പേർ ഉണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള മത്സരം
കൽപറ്റ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. മാതൃകാ പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലയിൽ അഞ്ച് സ്ക്വാഡുകൾക്ക് രൂപം നൽകും. ഉദ്യോഗസ്ഥർ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് വിധേയത്വമോ വെറുപ്പോ കാണിക്കരുത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതു വരെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്.
കാലാവസ്ഥാ വ്യതിയാനം വിദൂരമായ ആശങ്കയല്ലെന്നും അത് ലോകത്തിന്റെ ഭക്ഷ്യ-ജല സുരക്ഷയ്ക്ക് നേരിട്ടുള്ളതും വർധിച്ചുവരുന്നതുമായ ഭീഷണിയാണെന്നും പ്രമുഖ പരിസ്ഥിതി ചിന്തകർ. 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (എസ്ഐബിഎഫ്) നടന്ന 'കാലാവസ്ഥയെക്കുറിച്ച് എഴുതുന്നു' എന്ന സെഷനിലാണ് വിദഗ്ധർ ശക്തമായ ഈ മുന്നറിയിപ്പ് നൽകിയത്.
കൊട്ടിയം ∙ കൊട്ടിയം ജംക്ഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് റോഡിലുള്ള ഷാർപ്പ് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിലയിൽ തീപിടിത്തം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷീറ്റുകൊണ്ട് പാകിയതാണ് കെട്ടിടത്തിന്റെ മൂന്നാം നില. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായി പുറത്തുവന്നിട്ടില്ല.
കാബുൾ∙ യുവതിക്കൊപ്പം പരമ്പരാഗത അഫ്ഗാൻ വേഷത്തിലുള്ള ദൃശ്യങ്ങൾ വൈറലായതോടെ, രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ചിത്രങ്ങളിലുള്ളത് തന്റെ ഭാര്യയാണെന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. 2024 ൽ അഫ്ഗാൻ തലസ്ഥാനമായ കാബുളിൽവച്ചായിരുന്നു റാഷിദ് ഖാന്റെ ആദ്യ വിവാഹം. സഹോദരങ്ങളായ ആമിർ ഖലീൽ, സകിയുല്ലാ, റാസാ ഖാൻ എന്നിവർക്കൊപ്പം റാഷിദ് ഖാന്റെയും വിവാഹം നടത്തുകയായിരുന്നു.
ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളിൽ ഉൾപ്പെട്ടവരുടെ അടക്കം 20 ലക്ഷം വെബ്സൈറ്റുകൾ പ്രവർത്തിക്കണമെങ്കിൽ കോഴിക്കോട്ടെ ഒരു ഐടി കമ്പനി വിചാരിക്കണം. അതാണ് മോസിലോർ ടെക്നോളജീസ്. 2017ൽ കോഴിക്കോട് എൻഐടി ഇൻക്യുബേറ്ററിൽ നിന്നു 4 പേരുമായി തുടങ്ങി, ഇന്നു കോഴിക്കോട് സൈബർ പാർക്കിലും കൊച്ചി ഇൻഫോപാർക്കിലും
മുക്കം (കോഴിക്കോട്) ∙ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. ഓമശ്ശേരി തറോൽ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി(63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. നെല്ലിക്കാപറമ്പ് – എയർപോർട്ട് റോഡിലായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ബുധനാഴ്ച രാവിലെ മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീരാജ്, ശ്രീഹരി.
തൃപ്പൂണിത്തുറ ∙ കേരളത്തിന്റെ തനത് ക്ഷേത്ര കലാരൂപമായ കളമെഴുത്ത് പഠിക്കാൻ ഇറ്റലി സ്വദേശിനി കേരളത്തിൽ. ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ചിത്രകാരി എന്ററിക്കയാണു കളമെഴുത്ത് പഠിക്കാൻ പ്രശസ്ത അയ്യപ്പൻ തീയാട്ട് കലാകാരൻ മുളങ്കുന്നത്തുകാവ് തീയാടി രാമൻ നമ്പ്യാരുടെ വീട്ടിൽ എത്തിയത്. ചിത്രകാരി ആയതുകൊണ്ട്
മനോഹരമായി കോർത്തിണക്കിയ ചിത്രങ്ങളോ, വിഡിയോയോ ഒക്കെ അനുയോജ്യമായ പാട്ടിന്റെ അകമ്പടിയിൽ ഇമ്പമുള്ള കണ്ടന്റുകൾ ആക്കി മാറ്റാൻ താല്പര്യപ്പെടുന്നവരാണ് കൂടുതലും. ഒരു ഹോബി എന്നതിലുപരി കണ്ടന്റ് ക്രിയേഷന് വരുമാനമാർഗമായും നിരവധി ആളുകൾ തിരഞ്ഞെടുക്കുന്നു. അല്പം ഒരു ശ്രദ്ധയും, താല്പര്യമുണ്ടെങ്കിൽ എ ഐ യുഗത്തിൽ
തൃശൂർ∙ ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിൽ സംഘർഷം. ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു.
പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ. എൻഡിഎ 121–141 സീറ്റ് വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. 98–118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടും. മറ്റുള്ളവർക്ക് 1–5 സീറ്റ് ലഭിക്കും. ടുഡേയ്സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എൻഡിഎയ്ക്ക് 160 സീറ്റുകൾ ലഭിക്കും. ആർജെഡിക്ക് 77. മറ്റുള്ളവർക്ക് 6.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, മനഃപ്രയാസം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്,
കൊടുങ്ങല്ലൂർ ∙ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കേസിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് (മുത്തു–40) ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി
അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായിക അമൃത സുരേഷ്. 32 വർഷമായി ജീവിതത്തിന്റെ എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്ന സുഹൃത്താണ് വിടപറഞ്ഞതെന്ന് അമൃത കുറിച്ചു. തന്നെ മനസ്സിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ആളാണ്. അയാളുടെ അഭാവം ഒരിക്കലും ആർക്കും നികത്താൻ കഴിയില്ലെന്നും അമൃത കുറിച്ചു. സുഹൃത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചുവപ്പ് നിറത്തിലുള്ള കാറിനായി തിരച്ചിൽ. DL 10 CK 0458 ആണ് കാറിന്റെ നമ്പറെന്ന് പൊലീസ് അറിയിച്ചു. ഭീകരർ 2 കാറുകൾ വാങ്ങിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. യുപിയിലും ഹരിയാനയിലും തിരച്ചിൽ നടക്കുന്നുണ്ട്. ഡൽഹിക്കു പുറമേ രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. ഡൽഹി പൊലീസിന്റെ വിവിധ സംഘങ്ങളാണ് കാറിനായി തിരച്ചിൽ നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി.
നായകനാകുന്ന ആദ്യ ചിത്രത്തിൽ ലോകേഷ് കനകരാജിന്റെ പ്രതിഫലം 35 കോടിയെന്ന് റിപ്പോർട്ട്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം ‘ഡിസി’യിലാണ് ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു കന്നി നായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായാണ് ലോകേഷിന്റെ പ്രതിഫലം വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു താല്‍ക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിനു കത്തു നല്കി സര്‍ക്കാര്‍. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രി കണ്ടിരുന്നു. ഇന്ന് തുടർന്ന്, ഉച്ചയോടെയാണ് കത്തയച്ചത്. പദ്ധതിയെക്കുറിച്ചു പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാന്‍ കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കത്തു നല്‍കിയത്.
ചാത്തന്നൂർ ∙ ദേശീയപാത കല്ലുവാതുക്കൽ മേൽപ്പാതയിൽ പിക്കപ് വാനുകൾ കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്കു രണ്ടേകാലോടെ ആണ് അപകടം നടന്നത്.ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്മിജു ഭവനിൽ സ്മിജു (35), കല്ലുവാതുക്കൽ ശ്രീരാമപുരം രാജു ഭവനിൽ രാഹുൽ രാജ് (22), ശീമാട്ടി ഇടനാട് കുന്നിൽ പുത്തൻ വീട്ടിൽ
കാഞ്ഞിരപ്പള്ളി ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി മാലത്തുപടിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ആർക്കും പരുക്കില്ല.അപകടത്തിൽ കാറും സ്കൂട്ടറും തകർന്നു.നാഗർകോവിലിൽ
പെരുമ്പാവൂർ ∙ പിപി റോഡിൽ വെങ്ങോല മലയാപുറത്തുപടി വെയർഹൗസിന് മുൻപിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 25 യാത്രക്കാർക്കു പരുക്ക്. എല്ലാവരെയും പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.രാവിലെ 6.41നാണ് അപകടം. മൂവാറ്റുപുഴയിൽ നിന്നു പെരുമ്പാവൂർക്കു വരികയായിരുന്ന
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സഞ്ജു സാംസൺ– രവീന്ദ്ര ജഡേജ ‘സ്വാപ് ഡീലിൽ’ സാം കറന് ടീം മാറാനുള്ള സാധ്യത മങ്ങുന്നു. സഞ്ജു സാംസണിനു പകരം രവീന്ദ്ര ജഡേജയെയും ഇംഗ്ലിഷ് താരം സാം കറനെയും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാൻ പറ്റില്ല. സഞ്ജു– ജഡേജ കൈമാറ്റം ഏറക്കുറെ പൂർണമായെങ്കിലും, സഞ്ജുവിനു പകരം ജഡേജയ്ക്കൊപ്പം ഏതു താരത്തെ കൈമാറും എന്നതിലാണു ചർച്ചകൾ തുടരുന്നത്.
നടി രേവതി ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. പുതിയ പ്രോജക്റ്റിന്റെ ഭാഗമായി മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മമ്മൂട്ടിയോടൊപ്പം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും